NewsWorld

ഇസ്രയേൽ പ്രധാനമന്ത്രി ജീവനോടെയില്ല? കാട്ടുതീ പോലെ പടരുന്ന പ്രചരണം; ഉയരുന്നത് ഒരുപാട് ചോദ്യങ്ങളും…

ഇസ്രായേൽ-അമേരിക്ക സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം തുടരുമ്പോൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ തിരോധാനത്തെക്കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ സജീവമാകുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ നെതന്യാഹുവിന്‍റെ വലതു കൈയിൽ ആറ് വിരലുകൾ ഉള്ളതായി കണ്ടതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതോടെ, വീഡിയോ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും പ്രധാനമന്ത്രി ജീവനോടെയില്ലെന്നുമുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്.

മാർച്ച് 13ന് നെതന്യാഹു തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോയെ ചുറ്റിപ്പറ്റിയാണ് സംശയങ്ങൾ ഉയരുന്നത്. ‘ക്ലാസിക് എഐ ഗ്ലിച്ച്’ എന്നാണ് ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ ദൃശ്യത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിശേഷിപ്പിച്ചത്. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷക കാൻഡീസ് ഓവൻസ് ഉൾപ്പെടെയുള്ള പ്രമുഖർ നെതന്യാഹു എവിടെയാണെന്നും എന്തിനാണ് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യാജ വീഡിയോകൾ പങ്കുവെക്കുന്നതെന്നും പരസ്യമായി ചോദിച്ചു. പ്രധാനമന്ത്രിയുടെ മകൻ യായർ നെതന്യാഹു മാർച്ച് ഒമ്പതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതും സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.

അതേസമയം നെതന്യാഹുവിന്‍റെ സുരക്ഷാ വാർത്തകൾക്കിടയിൽ ഇസ്രായേൽ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് ഒരു പത്രസമ്മേളനത്തിനിടെ പെട്ടെന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരിച്ചുവരികയും ചെയ്തതും ദുരൂഹത വർദ്ധിപ്പിച്ചു. എന്നാൽ, ഈ വാദങ്ങളെല്ലാം എക്സിന്‍റെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ തള്ളി. ക്യാമറയുടെ ആംഗിൾ മൂലമുണ്ടായ ഒപ്റ്റിക്കൽ ഇല്യൂഷനാണിതെന്നും നെതന്യാഹു ജീവനോടെയുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇറാന്‍റെ ഔദ്യോഗിക മാധ്യമങ്ങൾ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഇസ്രായേൽ അനുകൂല കേന്ദ്രങ്ങൾ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button