
വിദേശ വനിതയടക്കം രണ്ടുപേരെ ബലാത്സംഗം ചെയ്ത ഹംപി കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്ക് വധശിക്ഷ. ഗംഗാവതി കോടതിയാണ് മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. മല്ലേഷ് (22), സായി (21), ശരണപ്പ (27) എന്നിവരെയാണ് ശിക്ഷിച്ചത്. ഇസ്രയേലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും ആണ് കൂട്ട ബലാത്സംഗം ചെയ്തത്.
ഒപ്പമുണ്ടായിരുന്ന അമേരിക്കൻ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്തു. രണ്ട് ആഭ്യന്തര വിനോദസഞ്ചാരികളെ പ്രതികൾ തല്ലിച്ചതച്ചു. 2025 മാർച്ചിലായിരുന്നു സംഭവം. ശിക്ഷിച്ചത് രാജ്യാന്തരതലത്തിൽ പ്രതിഷേധം ഉയർന്ന സംഭവത്തിൽ അമേരിക്കൻ ടൂറിസ്റ്റിനെ പ്രതികൾ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. അടുത്ത ദിവസമാണ് തുംഗഭദ്ര കനാലിൽ നിന്ന് മൃതദേഹം ലഭിച്ചത്.





