പഠനവൈകല്യമുള്ള പതിനാലുകാരിയെ തുടർച്ചയായി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 90 വർഷം കഠിനതടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 1. എ ഡി എസ് സി 1 താണ് വിധി. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ 2020 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. ഓമല്ലൂർ ഊപ്പമൺ പാലക്കൽ വീട്ടിൽ ബാബു ജോർജ്ജി(48)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. പിഴ കൊടുക്കിയില്ലെങ്കിൽ 4 വർഷം അധികകഠിന തടവ് അനുഭവിക്കണം.
വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന എ ആർ ലീലാമ്മയാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് കോടതിയിൽ ഹാജരായി. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം 85 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ഭീഷണിപ്പെടുത്തിയ കുറ്റത്തിന് മൂന്നുവർഷവും,, ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം രണ്ട് വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷകൾ ഒരുമിച്ചൊരു കാലയളവിൽ അനുഭവിച്ചാൽ മതി.
എ എസ് ഐ ആൻസി, സി പി ഓ കൃഷ്ണ കുമാരി എന്നിവർ പ്രോസിക്യൂഷൻ നടപടികളിൽ സഹായികളായി.നഷ്ടപരിഹാരത്തുക കുട്ടിക്ക് നൽകാനും, കുട്ടിയുടെ പുനരധിവാസം ഉറപ്പാക്കാനും കോടതി നിർദേശിച്ചു.


