Kerala

ചങ്ങനാശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി

ചങ്ങനാശേരി: മറ്റൊരു യുവാവിനൊപ്പം ഭാര്യ യാത്രചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ യുവാവ് ഭാര്യയെ കുത്തി വീഴ്ത്തി. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ അസം ദേമാജി ജില്ലയിൽ മധുജ ബറുവ (25) എന്ന യുവാവാണ് ഭാര്യയായ അസം ദേമാജി ജില്ലയിൽ മോസിനി ഗോഗോയ്(22) യെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചത്.

സംഭവ സ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിനു കൈമാറി. പരിക്കുകളുള്ളതിനാൽ ഇയാളെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചങ്ങനാശേരി ബസ് സ്റ്റാൻഡിലായിരുന്നു അക്രമ സംഭവങ്ങൾ നടന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ചങ്ങനാശേരി ബസ് സ്റ്റാൻഡിലായിരുന്നു അക്രമ സംഭവങ്ങൾ. പ്രതിയായ മധുജ ബറുവ കൊച്ചിയിലെ ബോട്ടിൽ ജീവനക്കാരനാണ്. ഇയാളുടെ ഭാര്യയായ മോസിനി ഗോഗോയ് ഞായറാഴ്ച മറ്റൊരു ഇതര സംസ്ഥാനക്കാരനായ യുവാവിനൊപ്പം ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ എത്തി. ഇവരെ പിൻതുടർന്ന് പ്രതി സ്റ്റാൻഡിൽ എത്തുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി ഭാര്യയെ കുത്തി വീഴ്ത്തി. തുടർന്ന് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഭാര്യയെ കുത്തുന്നതിനിടെ ഇയാൾക്കും പരുക്കേറ്റിരുന്നു. ബസ് സ്റ്റാൻഡിൽ നിന്നും ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ മുനിസിപ്പൽ അർക്കേഡിൽ വച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസിനു കൈമാറുകുകയായിരുന്നു.

Related Articles

Back to top button